ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിൽ ബൈതൂൽ ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. 13 കാരിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തിൽ ജീവനോടെ കുഴിച്ചിടുകയായിരുന്നു.

കല്ലും സ്ലാബുമെല്ലാം ഇട്ട നിലയിൽ അബോധാവസ്ഥയിലായ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ നില അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി നാഗ്പൂരിലേക്ക് മാറ്റിയതായി ബൈതുൽ പൊലീസ് സൂപ്രണ്ട് സിമാല പ്രസാദ് അറിയിച്ചു.

സംഭവത്തിൽ 36 കാരനായ സുശീൽ വർമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മോട്ടോർ പമ്പ് ഓഫ് ചെയ്യുന്നതിനായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു പെൺകുട്ടി. അറസ്റ്റിലായ പ്രതി പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.