കാസർഗോഡ് : ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർകൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കാസർക്കോട് വനിതാ പൊലീസ് രജിസ്റ്റർ ചെയ്തത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയതോടെയാണ് പീഡനത്തിന്റ വിവരങ്ങൾ പുറത്തു വന്നത്.

കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്. കേസിൽ എസ് പി നഗർ സ്വദേശിയായ സി. അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്,ഉസ്മാൻ, അബൂബക്കർ എന്നിവരെയും കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവർ പിടിയിലായത്. കുട്ടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇപ്പോൾ ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരെയും കൂടി കേസിൽ അറസറ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയിപ്പോൾ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണതയിലാണ്.