ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിനിടെ ഡൽഹിയിൽ പത്തൊൻപതുകാരൻ വെടിയേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ദ്വാരകയിൽ കക്രോള ഗ്രാമത്തിലാണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണ്' ദ്വാരക അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വിക്രംസിങ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മോനു എന്ന സാഹിൽ (19) പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ച ഒരു നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.

ദ്വാരക ജെജെ കോളനിയിലെ താമസക്കാരനും കൊല്ലപ്പെട്ടതുമായ ഖുർഷിദ് എന്ന യുവാവ് തർക്കം നടന്ന സ്‌കൂളിലെ വിദ്യാർത്ഥിയാണോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. തർക്കത്തിനും കൊലപാതകകാരണവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

'തർക്കത്തിനിടെ ഒരാൾ മറ്റൊരാളുടെ നേരെ വെടിയുതിർത്തു, വെടിയേറ്റയാൾ പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളാരും മുന്നോട്ട് വന്നിട്ടില്ല. കൊലപാതകത്തിനും വെടിവയ്‌പ്പിനും കേസെടുത്തിട്ടുണ്ട്,