ചിറ്റൂർ: ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം.

ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ഇവർ തിരുപ്പതിയിലെ കോളർഗുണ്ട സ്വദേശിനായ ഇവർ മുൻസിപ്പൽ കോർപ്പറേഷനിലെ ഒൻപതാം ഡിവിഷൻ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് ഇവർ വീട് വിട്ട് ഇറങ്ങി.

നെറിഗുണ്ട റെയിൽവെ സ്റ്റേഷനിൽവച്ച് ട്രെയിനിൽ കയറിയ ഇവർ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് കേസ് എടുത്തതായും യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.