ചെന്നൈ: കാമുകി പിണങ്ങിപ്പോയതോടെ ജീവനൊടുക്കി 27കാരൻ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ കാമാച്ചിപുരത്തിലാണ് സംഭവം. 27കാരനായ കാർത്തികേയനാണ് ജീവനൊടുക്കിയത്. എൻജിനീയറായ യുവാവ് ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് ജീവനൊടുക്കിയത്.

എൻജിനീയറിങ് ബിരുദ പഠനത്തിനിടെ ആറുവർഷം മുൻപാണ് യുവതിയെ കാർത്തികേയൻ പരിചയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ നാലുമാസത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. യുവതി ബന്ധം ഉപേക്ഷിച്ചതോടെ, ഉറക്കഗുളിക കഴിക്കുന്നത് യുവാവ് ശീലമാക്കി. വെള്ളിയാഴ്ച രാത്രി അച്ഛനും മുതിർന്ന സഹോദരനുമായി വഴക്കിട്ടു. ഇരുവരെയും കാർത്തികേയൻ മർദ്ദിച്ചതായി പൊലീസ് പറയുന്നു. തർക്കത്തിന് പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ കാർത്തികേയനെ ശനിയാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തികേയൻ കഴിഞ്ഞ മാസം മുതൽ ജോലിക്ക് എത്തിയിട്ടില്ല. യുവതി ബന്ധം ഉപേക്ഷിച്ചതിൽ യുവാവ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷേവിങ് സെറ്റ് ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.