കായംകുളം: പതിമൂന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 48കാരൻ അറസ്റ്റിൽ. കരീലകുളങ്ങര ജനമൈത്രി പൊലീസാണ് ഇയാളെ പിടികൂടിയത്. ബന്ധുവായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നടന്ന സംഭവം ഈ ജനുവരിയോടെയാണ് പുറത്തറിയുന്നത്. ചേർത്തലയ്ക്കടുത്തുള്ള ഒരു വീടിന്റെ നിർമ്മാണ തൊഴിലാളിയായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ അന്വേഷിക്കാനായി കായംകുളം ഡിവൈ എസ്‌പി അലക്‌സ് ബേബി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു. കരീലകുളങ്ങര പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോജ് ആന്റണി, ഉദ്യോഗസ്ഥരായ ഗിരീഷ്, മണിക്കുട്ടൻ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.