തൃശൂർ: നടൻ ആദിത്യന്റെ ആത്മഹത്യാ ശ്രമം തിരിച്ചറിഞ്ഞത് നാട്ടുകാർ. തൃശൂരിൽ വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറുത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് അറിഞ്ഞത്. പൊലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവും തർക്കങ്ങളും സമീപ ദിവസങ്ങളിലും ഏറെ ചർച്ചയായിരുന്നു. ആദിത്യൻ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപ്പോൾ നാട്ടുകാർ കണ്ടതു കൊണ്ട് മാത്രമാണ് ആദിത്യൻ രക്ഷപ്പെട്ടത്. ആദിത്യനും അമ്പിളീ ദേവിയുമായുള്ള പ്രശ്‌നങ്ങൾ വ്യാപക ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അതും സംശായ്പദമായി കാറിൽ ഇരുന്ന ആദിത്യനെ ശ്രദ്ധിക്കാൻ നാട്ടുകാർക്ക് കാരണമായി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ അസ്വാഭാവികമായി കാർ പാർക്ക് ചെയ്തതാണ് ശ്രദ്ധ അങ്ങോട്ട് തിരിയാൻ കാരണം. ആദിത്യൻ അപകടാവസ്ഥ തരണം ചെയ്തുവെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഭാര്യ അമ്പിളി ദേവിയുമായുള്ള പ്രശ്‌നങ്ങൾ പലവിധ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ആദിത്യൻ വീട്ടിൽ എത്തി അക്രമം കാണിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതിനിടെയാണ് ആദിത്യന്റെ ആത്മഹത്യാ ശ്രമം. അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്. തൃശൂർ സ്വരാജ് റൗണ്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തീവ്രപരിചരണ വിഭാഗത്തിലാണ് ആദിത്യൻ ചികിൽസയിലുള്ളത്. കുറച്ചു രക്തം ശരീരത്തിൽ നിന്ന് നഷ്ടമായിട്ടുണ്ട്. എങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ആദിത്യന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമ്പിളി ദേവി രംഗത്തു വന്നിരുന്നു. ഇതോടെയാണ് സീരിയൽ താരദമ്പതിമാരുടെ കുടുംബ പ്രശ്‌നം പുറം ലോകത്ത് എത്തുന്നത്.

തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. ഈ ആരോപണമെല്ലാം ആദിത്യൻ നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം മറുനാടന് ഇതു സംബന്ധിച്ച അഭിമുഖവും ആദിത്യൻ നൽകിയിരുന്നു.