തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൾക്കെതിരായ മോശം കമന്റ് സംബന്ധിച്ച സംഭവത്തിൽ ആരോപണ വിധേയനായ അജ്‌നാസ് വിശദീകരണവുമായി രംഗത്ത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തിൽ നിന്നാണ് കമൻ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അജ്‌നാസ് വ്യക്തമാക്കി. ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്. സംഭവത്തിൽ പിതാവ് ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസിനും സൈബർ പൊലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്ന് അജ്‌നാസ് പറഞ്ഞു.

അതേസമയം താൻ അങ്ങനെ രാഷ്ട്രീയ നേതാക്കളുടെ പ്രൊഫൈലുകളിൽ ലൈക്ക് ചെയ്യുകയോ കമന്റ് ഇടുകയെ ചെയ്യാറില്ലെന്നും അജ്‌നാസ് പറഞ്ഞു. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും അജ്‌നാസ് വ്യക്തമാക്കി. താൻ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അജ്‌നാസ് ഒരു ചാനലിനോട് പറഞ്ഞത്. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. സംഭവത്തിൽ മേപ്പയൂർ പൊലീസും കേസെടുത്തിരുന്നു.

ഖത്തറിലെ ഇന്ത്യൻ എംബസി നടപടികൾ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രൻ ഫേസ്‌ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്‌നാസ് എന്ന പ്രൊഫൈലിൽ നിന്നാണ് മോശം പരാമർശം വന്നത്. കമന്റിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികളിൽ നിന്നുണ്ടായത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് മേപ്പയൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തത്.

കെ സുരേന്ദ്രൻ ഫേസ്‌ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് എന്നയാൾ അശ്ലീലപരാമർശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാൻ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നൽകിയാണ് ബിജെപി പ്രവർത്തകർ മടങ്ങിയത്. 'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആൾക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബിജെപി പ്രവർത്തകർ പറഞ്ഞത്. അജ്നാസിനെ തങ്ങൾ ഫോണിൽ ബന്ധപ്പെട്ടെന്നും അവൻ പറഞ്ഞത് താൻ അല്ല, അങ്ങനെയൊരു പരാമർശം നടത്തിയതെന്നാണ്. അവൻ അല്ലെങ്കിൽ കുഴപ്പമില്ല. ആണെങ്കിൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാർ മുന്നറിയിപ്പായി പറഞ്ഞിരുന്നു.

ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിലും അജ്നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവർത്തകർ കമന്റ് പ്രവാഹങ്ങൾ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന നേതാവിന്റെ മകൾക്കെതിരെ അശ്ലീലപരാമർശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലികാദിനത്തിൽ എന്റെ മകൾ എന്റെ അഭിമാനം എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രൻ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് താഴെയായിരുന്നു അധിക്ഷേപ കമന്റ്.