കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ വലിയങ്ങാടി ഡിവിഷനിൽ നിന്നും ആർഎംപി സ്ഥാനർത്ഥിയായി മത്സരിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായിരുന്ന അലൻഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് പരാജയപ്പെട്ടു. ആകെ 49 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി എസ്‌കെ അബൂബക്കറാണ് വിജയിച്ചത്.

മുഹമ്മദ് ഷുഹൈബ് ബിജെപിക്കും പിന്നിലായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽഡിഎഫിലെ തോമസ്മാത്യു രണ്ടാം സ്ഥാനത്തെത്തി. ആർഎംപി സ്ഥാനാർത്ഥിയായിട്ടാണ് മുഹമ്മദ് ഷുഹൈബ് മത്സരിച്ചിരുന്നത്.  സംസ്ഥാനത്ത് മറ്റെല്ലാ ഇടങ്ങളിലും ആർഎംപി സ്ഥാനാർത്ഥികൾക്ക് യുഡിഎഫ് പിന്തുണ ഉണ്ടായിരുന്നെങ്കിലും വലിയങ്ങാടിയിൽ മാത്രം യുഡിഎഫ് ആർഎംപിക്ക് എതിരെ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. ഇത് യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.