തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ അച്ഛൻ കുത്തി കൊന്നു. തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ലാലൻ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. പിന്നീട് വീട്ടിലെത്തി പൊലീസ് കുത്തേറ്റ അനീഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും മരിച്ചിരുന്നു. കള്ളനെന്ന് കരുതി കുത്തിയെന്നാണ് കുത്തിയെന്നാണ് ലാലൻ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ വീട്ടിൽ ശബ്ദം കേട്ടു. കള്ളനെന്ന് കരുതി ആക്രമിച്ചു. കുത്തി മലർത്തി എന്നാണ് മൊഴി.