അരൂർ: അരൂർ പൊലീസ് സ്‌റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് കോവിഡ് ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കോവിഡ് സ്ഥിരീകരിച്ച വനിതാ ഉദ്യോഗസ്ഥയുടെ സെക്കൻഡറി സമ്പർക്ക പട്ടികയിലുള്ള 15 പൊലീസുകാരോട് സ്റ്റേഷനിൽ ഹാജരാകാൻ ഡിവൈഎസ്‌പി നിർദേശിച്ചു. ഈ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്റ്റേഷനിൽ തന്നെ താമസിച്ച് ജോലി ചെയ്യണമെന്നാണ് നിർദ്ദേശം.

അതേസമയം ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ അതൃപ്തി അറിയിച്ച് പൊലീസുകാർ. ഇന്നലെയായിരുന്നു അരൂർ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 22 പൊലീസുകാർ പ്രാഥമിക സമ്പർക്ക പട്ടികയിലും, 15 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. എന്നാൽ സെക്കൻഡറി ലിസ്റ്റിലുള്ള ഉദ്യോഗസ്ഥരോട് ജോലിക്കെത്താനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും നീരിക്ഷത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി

പൊലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശത്തോട് സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ ഉള്ള പൊലീസുക്കാർ അതൃപ്തി അറിയിച്ചു. ഇത് രോഗ വ്യാപനത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിലാണിവർ. ഇവരുടെ കോവിഡ് പരിശോധന ചൊവ്വാഴ്ച നടത്തും.