ലണ്ടൻ : 74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (ബാഫ്ത) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആന്റണി ഹോപ്കിൻസിനെ തെരഞ്ഞെടുത്തു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ദ ഫാദർ സ്വന്തമാക്കി. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസെ മക്ഡോർമാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

മറ്റു പുരസ്‌കാരങ്ങൾ ;

മികച്ച ചിത്രം - നൊമാഡ്‌ലാൻഡ്
മികച്ച സഹനടി- യൂ യോൻ ജുങ്ങ് (മിനാരി)
മികച്ച സഹനടൻ- ഡാനിയേൽ കലൂയ്യ (ജൂഡാസ് ആൻഡ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതർ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചർ
മികച്ച ആനിമേറ്റഡ് ചിത്രം- സോൾ
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാൻഡ്)
മികച്ച അവലംബിത തിരക്കഥ- എമറാൻഡ് ഫെന്നെൽ (പ്രോമിസിങ് യങ്ങ് വുമൺ)
മികച്ച ഒറിജിനൽ സ്‌കോർ- സോൾ
മികച്ച ഛായാഗ്രാഹകൻ- നൊമാഡ്ലാൻഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച മെയ്‌ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റൽ
മികച്ച സ്പെഷ്യൽ വിഷ്വൽ എഫക്ട്- ടെനെറ്റ്

ഇന്ത്യയിൽനിന്നുള്ള ദ വൈറ്റ് ടൈഗർ എന്ന ചിത്രത്തിലെ ആദർശ് ഗൗരവ് മികച്ച നടനുള്ള മത്സരപട്ടികയിൽ ഇടം നേടിയിരുന്നു.