കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ അനധികൃതമായി കടത്തിയ പണം ഉൾപ്പടെ 248.9 കോടി രൂപയുടെ വസ്തുവകകൾ പിടികൂടിയതായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് ബസു അറിയിച്ചു. ഇതിൽ 37.72 രൂപയും 9.5 കോടി രൂപയുടെ മദ്യവും 114.44 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു.

അതേസമയം, ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ 79.79 ശതമാനം പോളിങ് രേഖപ്പെടുത്തി. എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ്‌ രണ്ടിനാണ് വോട്ടെണ്ണൽ.