ബെംഗളൂരു കുടകിൽ കോവിഡ് ബാധിച്ചു മരിച്ച രക്ഷിതാക്കളെടുത്ത 12 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് 10 ാം ക്ലാസ് വിദ്യാർത്ഥിക്കു ബാങ്ക് നോട്ടിസ് അയച്ചു. ബാലാവകാശ കമ്മിഷൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിയ പരിപാടിയിലാണു കുട്ടി കണ്ണീരോടെ ദുരവസ്ഥ വിവരിച്ചത്. ബാങ്കിലെത്തി ചില രേഖകളിൽ ഒപ്പിടാനും മാനേജർ നിർബന്ധിച്ചു. സ്‌കൂളിൽ പോക്കും മുടങ്ങി.


ബാങ്ക് മാനേജർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാൻ ഫാ.ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. കുട്ടിക്കു സ്‌കൂളിൽ പോകാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചു.