ചെറുവത്തൂർ : വീട്ടമ്മയുടെ സെൽ ഫോണിലേക്ക് ബാങ്ക് സെക്രട്ടറി ലൈംഗിക സന്ദേശം അയച്ചതാണ് കൊടക്കാട് ചെറുവത്തൂർ, ചന്തേര പ്രദേശത്തെ നാട്ടുകാരുടെ ചൂടുള്ള വാർത്ത. കൊടക്കാട് സർവ്വീസ് സഹകരണ ബാങ്ക് സിക്രട്ടറിയാണ് കൂക്കാനം കോളനിയിൽ താമസിക്കുന്ന പാർട്ടി പ്രവർത്തകയായ യുവതിക്ക് വാട്ട്‌സാപ്പിൽ ലൈംഗിക സന്ദേശം തൊടുത്തുവിട്ടത്.

' നീ എന്താണ് എന്നെ വിളിക്കാതിരുന്നത് ?.' ചിലപ്പോൾ വിളിച്ചിട്ടുണ്ടാകും.....ന്നാലും ഒന്ന് ടച്ച് ചെയ്ത് എന്നെ വിളിക്കണ്ടേ-?'' എന്ന് വീട്ടമ്മയോട് ചോദിച്ച ബാങ്ക് സെക്രട്ടറി, നീ.....വീട്ടിൽ എത്തിയോടീ.....വിശേഷങ്ങൾ ?. ഗുഡ്‌മോണിങ് ഡിയർ. അൽഫാം ഉണ്ട്. ഫുഡ് ഉണ്ട് നീ വരുന്നോ-?. ഞാൻ കൂട്ടാൻ വരാം...എന്നൊക്കെയുള്ള സന്ദേശവും നൽകുന്നുണ്ട്. 'എന്താണ് ഈ ടച്ച് ചെയ്തു വിളി....''എന്ന മറ്റൊരാളോടുള്ള യുവതിയുട ചോദ്യവും.......എനിക്കയാളുടെ റിസ്‌ക്കേ..വേണ്ട എന്ന യുവതിയുടെ ശബ്ദവും നാട്ടുകാർ വൈറലാക്കി.യുവതി തന്നയാണ് സന്ദേശം പുറത്ത് വിട്ട് ബാങ്ക് സെക്രട്ടറിയുടെ തനിനിറം പുറത്തു കൊണ്ടുവന്നത് .

സിപിഎം കൂക്കാനം സെക്കൻഡ് എൽസിയംഗമാണ് ബാങ്ക് സെക്രട്ടറി. കൊടക്കാട് ബാങ്കിന്റെ പുത്തൻ ഓഡിറ്റോറിയം മൂന്നാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മൂന്നോളം ബാങ്ക് ശാഖകളുടെ പ്രധാന ഓഫീസ് സെക്രട്ടറിയാണ് നാൽപ്പത്തിയാറുകാരനായ സെക്രട്ടറി. കൊടക്കാട് കോളനിയിൽ നിന്ന് 30 സിപിഎം കുടുംബങ്ങൾ ബിജെപിയിൽ ചേർന്നത് ഈയിടെയാണ്. ഇതേത്തുടർന്ന് കോളനി പാർട്ടി ബ്രാഞ്ചിന്റെ ചുമതല നൽകിയത് ഇദ്ദേഹത്തിനാണ്. യുവഭർതൃമതി താമസം ഈ കോളനിയിലാണ്. നേരത്തെ കോളനിയുടെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകനെ മാറ്റിയാണ് കോളനി ബ്രാഞ്ചിന്റെ ചുമതല എൽ.സി. അംഗമായ ബാങ്ക് സെക്രട്ടറിക്ക് നൽകിയത്.