കോഴിക്കോട്: പാണക്കാട് ശിഹാബ് തങ്ങളുടെ മൂത്ത മകനും മുസ്ലിം ലീഗ് നേതാവുമായ പാണക്കാട് ബഷീറലി തങ്ങൾ വീണ്ടും വിവാദക്കുരുക്കിൽ. തങ്ങളുടെതെന്ന പേരിൽ അശ്ലീല വീഡിയോകളും ചാറ്റുകളും പുറത്ത്. സാമൂഹ്യ മാധ്യമങ്ങളുടെയാണ് വീഡിയോകൾ പുറത്തുവന്നത്. ഒരു യുവാവുമായി വീഡിയോ കോൾ വഴി ബഷീർ അലി തങ്ങള് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ദൃശ്യത്തിൽ ഉണ്ട്. കല്യാണത്തിന് ക്ഷണിക്കാൻ വിളിച്ച മുസ്ലിം ലീഗ് പ്രവർത്തകന്റെ വധുവാകാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നതാണ് പുറത്തുവന്ന മറ്റൊരു വീഡിയോയിൽ ഉള്ളത്. പെൺകുട്ടിയും കുറിച്ചും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും വീഡിയോയി്‌ലുണ്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദം ആണ് ഉണ്ടായിരിക്കുന്നത്.

വീഡിയോ വിശ്വാസികൾക്കിടയിലും പ്രവർത്തകർക്കിടയിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് മുസ്ലിം ലീഗ് പ്രവർത്തകരുടെ തീരുമാനം. ബഷീറലി തങ്ങൾ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതോടൊപ്പം ആറു വയസ്സുകാരി പെൺകുട്ടിയെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി കാട്ടിയാണ് കാസർകോട് യൂത്ത് ലീഗ് നേതാവ് ഹാരിസ് മുഹമ്മദ് ബഷീറലി തങ്ങൾക്ക് പ്രതിരോധത്തിലൂടെ സംരക്ഷണം സൃഷ്ടിക്കുവാൻ തയ്യാറായിട്ടുള്ളത്.ഇന്ത്യ രാജ്യത്ത് സ്വവർഗരതി അനുവദനീയമാണന്നും പ്രായപൂർത്തി ആയിട്ടുണ്ടെങ്കിൽ ഏതൊരാൾക്കും പരസ്പര ധാരണ പ്രകാരം സ്വവർഗ്ഗ രതിയിൽ ഏർപ്പെടാൻ സാധിക്കുമെന്നും ഈ നിയമം അറിയാത്തവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും മറ്റൊരു പ്രവർത്തകൻ പറയുന്നു.

പാണക്കാട്ടെ മൂത്ത തങ്ങളൂട്ടി അദ്ദേഹത്തിന് ഇഷ്ടംപോലെ ജീവിച്ചോട്ടെ. എത്ര വേണമെങ്കിലും വീഡിയോ കോളുകൾ ചെയ്‌തോട്ടെ? ചോദിക്കാനും പറയാനും നിങ്ങളുടെ വീട്ടിലേക്ക് അല്ലല്ലോ വീഡിയോ കോൾ ചെയ്തിരിക്കുന്നത്. നാട്ടിൽ എത്ര പേർ ഇങ്ങനെ ഉള്ള ആളുകളുണ്ട് അവരെ എന്തുകൊണ്ട് നിങ്ങൾ ചോദ്യം ചെയ്യുന്നില്ല തുടങ്ങി പ്രതിരോധവുമായി സൈബർ ഇടങ്ങളിൽ പ്രവർത്തകർ സജീവമാണ്.

നേരത്തെയും ബഷീർ അലി തങ്ങളുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ റോഷന് എന്ന മുസ്ലിം ലീഗ് പ്രവർത്തകൻ പാണക്കാട് ബഷീർഅലി തങ്ങളുടെ ലൈംഗിക ചാറ്റുകൾ പുറത്തുവിട്ടിരുന്നു. മാത്രമല്ല തങ്ങളും തങ്ങളുടെ സുഹൃത്തായ ശിഹാബ് ചേർന്ന് ഒരു കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം ഉന്നയിച്ചിരുന്നു. 2003 മെയ് മാസമാണ് റോഷന് ഫേസ്‌ബുക്കിലൂടെ പോസ്റ്റ് പങ്കുവെച്ചത്. ഇതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

അതേസമയം സോളാർ കമ്മിഷൻ റിപ്പോർട്ടിൽ സരിത എസ് നായരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവരുടെ കൂട്ടത്തിൽ മുസ്ലിം ലീഗ് നേതാവായ പാണക്കാട് ബഷീർ അലി തങ്ങളുടെ പേരും ഉൾപ്പെട്ടിരുന്നു റിപ്പോർട്ടിലെ 116ാം പേജിലാണ് പരാമർശം ഉള്ളത്.. അന്നത്തെ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് സരിത ബഷീർ അലി തങ്ങളെ കണ്ടിരുന്നു. ബഷീർ അലി തങ്ങൾ സരിതയെ വീട്ടിലേക്ക് വിളിപ്പിച്ചുപ്രോ ജക്ടിന്റെ സ്ഥലം കാണുന്നതിന് വേണ്ടിയാണെന്നായിരുന്നു പറഞ്ഞത്. അവിടെ വച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഫോൺ വഴി പതിവായി ബന്ധപ്പെടാറുണ്ടായിരുന്നെന്നും കമ്മിഷൻ റിപ്പോർട്ടിലുടെ സരിത പറയുനുണ്ട്.