തൊടുപുഴ: എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണു ക്രൂരത നടന്നത്. പറമ്പിൽ കയറിയെന്ന പേരിൽ അയൽവാസി കഴിഞ്ഞ രാത്രി കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണു മൃഗക്ഷേമ പ്രവർത്തകർ പറയുന്നത്.

പശുക്കിടാവിന് എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല. പിൻകാലുകൾ പൂർണമായും തളർന്നിട്ടുണ്ട്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമൽ റെസ്‌ക്യൂ ആൻഡ് സപ്പോർട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണു പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവച്ചിട്ടുള്ളത്.