ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗയിൽ നൂറിലേറെ തെരുവു നായ്ക്കളെ കൊന്നു കുഴിച്ചു മൂടിയതു പഞ്ചായത്തിന്റെ നിർദേശപ്രകാരമാണെന്ന പരാതിയെ തുടർന്ന് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.

വിഷം കൊടുത്തു കൊന്നശേഷം കാട്ടിൽ മറവു ചെയ്‌തെന്നും അതല്ല, ജീവനോടെ കുഴിച്ചു മൂടിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ദിവസങ്ങളായി നായ്ക്കളുടെ കുര കേൾക്കാത്തതിനെ തുടർന്നു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു കുഴിച്ചിട്ടതായി കണ്ടെത്തിയത്. ഭദ്രാവതി താലൂക്കിലെ രംഗനാഥപുരയിലാണു ക്രൂരകൃത്യം നടന്നത്.