ചെന്നൈ: മുന്മന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസിൽ അണ്ണാഡി.എം.കെ മുൻ നേതാവ് ശശികലക്കും അനുയായികൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വില്ലുപുരം ജില്ലയിലെ റോഷണൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ശശികലക്കും 501 അനുയായികൾക്കുമെതിരെയാണ് കേസ്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശശികലയിൽ നിന്നും ഏകദേശം 500 വധഭീഷണി കോളുകൾ ലഭിച്ചെന്ന് ഷൺമുഖം പരാതിയിൽ പറഞ്ഞു.

ജൂൺ 9നാണ് ഷൺമുഖം പരാതി നൽകിയത്. ജൂൺ 7ന് ശശികലക്കെതിരെ പ്രസ്താവന നടത്തിയതിനുശേഷം വധഭീഷണി കൂടി വരുന്നതായും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യമീഡിയയിലൂടെയും ഫോണിലൂടെയും വധഭീഷണി ലഭിച്ചതായി സി.വി ഷണ്മുഖം പരാതിപ്പെട്ടു.