മുതലയെ കബളിപ്പിക്കാൻ മുതലവേഷം കെട്ടി ജീവനുള്ള മുതലയുടെ അടുത്ത് കിടന്ന് മനുഷ്യൻ. യാതൊരു പേടിയും കൂടാതെ മുതലയുടെ അടുത്ത് പോയി കാലിൽകിടക്കുന്നതും അതിനെ ശല്യപ്പെടുത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. കാലിൽ പിടിച്ചു വലിച്ചിട്ടും പുറത്തു തലോടിയിട്ടുമെല്ലാം മുതല അനങ്ങാതെ കിടക്കുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയെയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളെയും വിഡിയോയിൽ കാണാം. മുതലവേഷം കെട്ടിയ മനുഷ്യനെ കണ്ടിട്ടും മുതല പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കി കിടക്കുകയാണ് . എന്നാൽ മുതലയുടെ വേഷം കെട്ടിയ മനുഷ്യൻ അതിനരികിൽ കിടന്നുകൊണ്ട് മുതലയുടെ പിൻകാലുകളിലൊന്നിൽ പിടിച്ചു വലിക്കുകയും അതിന്റെ ശരീരത്തിൽ തന്റെ കൈകൊണ്ട് തലോടുകയും ചെയ്തു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ മുതല നദിയുടെ കരയിൽ അതേപടി തുടർന്നു. ആരെയും ഭയപ്പെടുത്തുന്നതാണ് വീഡിയോ. എന്നാൽ മുതല എന്തെങ്കിലും ചെയ്യുമോ എന്ന യാതൊരു ഭയാശങ്കയും മുതലവേഷം കെട്ടിയ മനുഷ്യന് ഇല്ല.

അതേസമയം സോഷ്യൽ മീഡിയയിൽ ഈ മനുഷ്യനെതിരെ കടുത്ത വിമർശനമാണ് നേരിടുന്നത്. നരേന്ദ്ര സിങ് എന്നയാളാണ് 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വിഡിയോ കണ്ടവരെല്ലാം രോഷം പങ്കുവയ്ക്കുകയാണ്. മനുഷ്യരെ കബളിപ്പിക്കുന്നതുപോലെ അപകടകാരികളായ മൃഗങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. മുതല തിരിച്ചാക്രമിച്ചാൻ ജീവൻതന്നെ അപകടത്തിലായേനെ എന്നും ഒരുവിഭാഗം ആളുകൾ അഭിപ്രായം പങ്കുവച്ചു.