തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്.

ഇരുപത്തിയഞ്ചാം തീയതി തീയേറ്റർ തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനു മുന്നോടിയായി പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചത്. സിനിമാമേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെയാണ് മുഖ്യമന്ത്രി യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.

25 മുതൽ നിബന്ധനകളോടെയാണ് സിനിമാ തിയേറ്ററുകൾ തുറക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.