മുംബൈ: കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ കൃപാശങ്കർ സിങ് ബിജെപിയിൽ ചേർന്നു. ദീർഘകാലം മുംബൈ കോൺഗ്രസ് അധ്യക്ഷനും മൂന്നുതവണ മന്ത്രിയുമായിരുന്നു കൃപാശങ്കർ.

മുംബൈ നരിമാൻ പോയിന്റിലെ ബിജെപി ഓഫിസിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും പാർട്ടി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് കൃപാശങ്കർ അംഗത്വമെടുത്തത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കൃപാശങ്കർ പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ബിജെപി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു. മുംബൈ രാഷ്ട്രീയത്തിലെ വലിയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് എന്ത് ചുമതല നൽകുമെന്ന കാര്യം പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും മാധവ് ഭണ്ഡാരി പറഞ്ഞു.