രാജ്‍കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് രോഗികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച കോടതി ചൊവ്വാഴ്ച റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നും സർക്കാരുകൾ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമർശനം. അതേസമയം രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. എന്നാൽ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്ക് താടിയിൽ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമർശിച്ചു.