ന്യൂയോർക്ക്: മകന്റെ പോൺ ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്ക് കോടതിയുടെ വൻപിഴ. എകദേശം 55 ലക്ഷം ഇന്ത്യൻ രൂപയാണ് കോടതി പിഴയിട്ടത്. 42വയസുകാരനായ ഡേവിഡാണ് മാതാപിതാക്കളായ ബെർത്ത്, പോൾ എന്നിവർക്കെതിരെ പോൺ ശേഖരം നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോൺ ശേഖരം എന്നും ഇത് നശിപ്പിക്കാൻ പോളിനും ഭാര്യയ്ക്കും അവകാശമില്ലെന്നും പറഞ്ഞ കോടതി ഇവർക്ക് വൻ തുക പിഴ വിധിക്കുകയായിരുന്നു

2017 ൽ തന്റെ ഡിവോഴ്‌സിന് ശേഷം കുറച്ചുകാലം മാതാപിതാക്കൾ താമസിച്ച വീട്ടിൽ താൻ താമസിച്ചപ്പോൾ അവിടെ വച്ചിട്ടുപോയ സാധനങ്ങൾ ആണ് നശിപ്പിച്ചതെന്നു ഡേവിഡ് ഹർജിയി ൽ ആരോപിച്ചു. എന്നാൽ,ഇത് തങ്ങളുടെ മകനെ ലൈംഗിക അടിമയാക്കും എന്നതിനാ ലാണ് നശിപ്പിച്ചതെന്നു മാതാപിതാക്കൾ വാദിച്ചു.

1605 ഡിവിഡികൾ, സെക്‌സ് ടോയ്സ്, വിഎച്ച്എസ് ടേപ്പുകൾ, മാഗസിനുകൾ എന്നിവയാണ് ഡേവിഡിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നത്.