ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യവ്യാപകമായി 776 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായെന്ന് ഐഎംഎ(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) റിപ്പോർട്ട്. ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്. 115 ഡോക്ടർമാർക്ക് സംസ്ഥാനത്ത് ജീവഹാനി സംഭവിച്ചു.

ഡൽഹി(109), ഉത്തർപ്രദേശ്(79), പശ്ചിമ ബംഗാൾ(62), രാജസ്ഥാൻ(44), ജാർഖണ്ഡ്(39), ആന്ധ്രാപ്രദേശ്(40) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

ഐഎംഎ കണക്കുകൾ അനുസരിച്ച് കോവിഡിന്റെ ആദ്യ തരംഗത്തിൽ 748 ഡോക്ടർമാരാണ് രാജ്യവ്യാപകമായി മരിച്ചത്.