തിരുവനന്തപുരം : യുഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾക്ക് മറുപടി ഇല്ലാതാകുമ്പോൾ അവരെ കായികമായി നേരിടുന്നതും വ്യക്തിഹത്യ ചെയ്യുന്നതും സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണന്ന് കെസി വേണുഗോപാൽ.

കായംകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ വീടാക്രമിച്ച സംഭവത്തിൽ സിപിഎം പ്രതിധാനം ചെയ്യുന്ന ഹിംസാത്മക രാഷ്ട്രീയം ഒരിക്കൽകൂടി പുറത്ത് വന്നിരിക്കുകയാണന്നും കെ സി പറഞ്ഞു. അധ്വാനിച്ച് ജീവിക്കുന്ന, സ്ത്രീശാക്തികരണത്തിനു അഭിമാനമായ അരിതയുടെ പൊതു സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സിപിഎം ഇത്തരം അക്രമങ്ങൾ നടത്തുന്നത്.

മാനന്തവാടിയിൽ പി കെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നോരെയും സിപിഎമ്മുകാർ ആക്രമണം അഴിച്ചു വിടുകയുണ്ടായി. സ്ത്രീകൾക്കെതിരെ ശബ്ദമുയർത്തുന്ന സാംസ്‌കാരിക മേഖല അരിതയ്ക്കെതിരെയുള്ള അക്രമത്തിലും രംഗത്ത് ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.