സിഡ്‌നി: ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. വിലക്ക് ലംഘിക്കുന്നവർക്ക് അഞ്ച് വർഷത്തെ തടവും കനത്ത പിഴയും നൽകേണ്ടിവരും. 51,000 ഡോളർ വരെയാണ് പിഴ ചുമത്തുക. ക്വാറന്റൈനിൽ കഴിയാതെ മറ്റു രാജ്യങ്ങൾ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്കാണ് വിലക്ക് ബാധിക്കുക.

വിലക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മെയ് മൂന്നിന് ഓസ്‌ട്രേലിയയിൽ എത്തുന്നതിന് 14 ദിവസം ഇന്ത്യയിൽ തങ്ങിയ ആർക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്മാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്.

ഈ ആഴ്ച ആദ്യം ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ഓസീസ് വിലക്കേർപ്പെടുത്തിയതോടെ ഐ.പി.എല്ലിന്റെ ഭാഗമായി ഇന്ത്യയിൽ കഴിയുന്ന ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ ഓസ്‌ട്രേലിയൻ കളിക്കാരാണ് ആശങ്കയിലായിരിക്കുന്നച്.

പതിനാലോളം ഓസ്ട്രേലിയൻ പൗരന്മാർ ഐ.പി.എല്ലിൽ വിവിധ ടീമുകളുടെ ഭാഗമായിട്ടുണ്ട്. കളിക്കാരെ കൂടാതെ റിക്കി പോണ്ടിങ്, ഡേവിഡ് ഹസ്സി, ബ്രെറ്റ് ലീ, മാത്യു ഹെയ്ഡൻ തുടങ്ങിയ മുൻ ഓസീസ് താരങ്ങളും വിവിധ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, സപ്പോർട്ടിങ് സ്റ്റാഫ്, ടിവി കമന്ററി ടീം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.

ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്മാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. മെയ് 3ന് ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നതിന് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയ ആർക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ഈ ആഴ്ച ആദ്യം ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പലരും മറ്റ് രാജ്യങ്ങൾ വഴി ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നുണ്ട്. ഇത് തടയുക എന്നതാണ് പുതിയ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നത്.

ഇതാദ്യമായിട്ടാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവരെ ഓസ്‌ട്രേലിയ കുറ്റവാളികളാക്കുന്നതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 51000 ഡോളർ വരെയാണ് പിഴ ചുമത്തുക. ക്വാറന്റീനിൽ കഴിയാതെ മറ്റു രാജ്യങ്ങൾ വഴി ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്കാണ് വിലക്ക് ബാധിക്കുക. ഇന്ത്യയിൽ കോവിഡ് ക്രമാധീതമായി വർധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടാണ് വിലക്ക് പ്രഖ്യാപിച്ചത്. പൊതുജനാരോഗ്യത്തിന്റേയും ക്വാറന്റീൻ സംവിധാനങ്ങളുടേയും സമഗ്രത പരിരക്ഷിക്കപ്പെടേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് 15 വരെയാണ് നിലവിലെ വിലക്ക്. 15-ന് സർക്കാർ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കും.