കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. മാലൂർ സ്വദേശി സുധീഷാണ് (30) മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

കണ്ണൂർ കൂത്തുപറമ്പിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കൽ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാറ് അഗ്‌നിക്കിരയാകുന്നത് കണ്ട ചെങ്കൽ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.

കുത്തുപറമ്പ് ,കണ്ണവം പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കുത്തുപറമ്പ് വലിയ വെളിച്ചത്തിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കൂത്തുപറമ്പ് പഴയ നിരത്തിൽ ജി പ് സം, സീലിങ്ങ് ബിസിനസ് ചെയ്തു വരികയാണ് സുധീഷ്. മാലൂർ താളിക്കാവ് സ്വദേശിയാണ്. സാമ്പത്തിക ബാധ്യതയാണോ മരണത്തിന് പിന്നിലെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.