ന്യൂഡൽഹി: ഡൽഹിയിലെ രഞ്ജിത് നഗറിൽ ആറുവയസുകാരിയെ ബലാൽസംഗത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. ഇരുപതുകാരനായ സൂരജാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ് .

വീടിന് പുറത്ത് കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. തിരിച്ചെത്തിയപ്പോൾ രക്തസ്രാവം കണ്ടതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് പീഡനവിവരം അറിയുന്നത്. ഇതോടി പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെ പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി വനിത കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി.