ലഖ്നൗ: യു.പിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിന് ഭാര്യയെ വെടിവെച്ചുകൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഇവരുടെ മൂന്ന് കുഞ്ഞുങ്ങളേയും ഇയാൾ കാനാലിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു.

15 ദിവസത്തോളം ഭാര്യ ശാരീരിക ബന്ധത്തിന് തയ്യാറാവത്തത് മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തി കുട്ടികളെ കനാലിൽ എറിഞ്ഞത്. സംഭവ ശേഷം പ്രതി പപ്പു കുമാർ ഒളിവിൽ പോയിരുന്നു. പരിസരവാസികളാണ് പൊലീസിൽ അറിയിച്ചത്.

അറസ്റ്റിലായ പ്രതി ഭാര്യയെ കൊന്നതായും കുട്ടികളെ കനാലസിൽ എറിഞ്ഞതായും സമ്മതിച്ചു.കനാലിൽ നിന്നും കുട്ടികളുടെ മൃതശരീരം കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.