കോഴിക്കോട്: കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബർ 14 മുതൽ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. സ്‌കൂളുകൾ തുറക്കുന്നതിന് രണ്ട് ദിവസം മുന്നേ സ്ഥാപനങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കണം. ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാൻ പാടുള്ളു. പരിശീലകനടക്കം രണ്ട്‌പേരെ മാത്രം വാഹനത്തിൽ അനുവദിക്കുകയുള്ളു. ഒരാളെ പരിശീലിപ്പിച്ചതിന് ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുന്നേ വാഹനം അണുവിമുക്തമാക്കണം. മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.