കോഴിക്കോട്: ആനക്കാംപൊയിലെ കിണറ്റിൽ നിന്നും വനംവകുപ്പ് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നെങ്കിലും അവശത കാരണം ആനക്ക് മടങ്ങാനായിരുന്നില്ല. 14 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിലായിരുന്നു ഇന്നലെ ആനക്കാംപൊയിലിലെ പൊട്ടക്കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തിയത്.

അവശത കാരണം മടങ്ങാനാവാതിരുന്ന ആനയെ പരിശോധിക്കാൻ രാവിലെ എത്തിയ വനപാലകരാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കിണറ്റിലേക്കുള്ള വീഴ്‌ച്ചയിൽ ഉണ്ടായ ആന്തരിക രക്തസ്രാവമാകാം മരണത്തിന് ഇടയാക്കിയതെന്നാണ് അറിയുന്നത്. വെള്ളിയാഴ്‌ച്ചയായിരുന്നു ആനയെ രക്ഷപെടുത്തിയത്.