ചെന്നൈ: ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പു പ്രചരണത്തിൽ നിന്നു വിലക്കി തിരഞ്ഞെടുപ്പു കമ്മീഷൻ. 48 മണിക്കൂർ നേരത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായി എ രാജ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായ പരാതിയിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഇടപെടൽ. അടിയന്തരമായി എ രാജയോട് വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ എ രാജ മോശഎ പരാമർശം നടത്തിയത്. 'ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിന് കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാപെരുമാറ്റച്ചട്ട ലംഘനാണ്.' തിരഞ്ഞെടുപ്പു കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.