തിരുവനന്തപുരം : കോവിഡിനും സികയ്ക്കും പിന്നാലെ കേരളത്തിൽ ആന്ത്രാക്സും. പാലക്കാട്- കോയമ്പത്തൂർ വന അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആന്ത്രാക്സ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു.

അതിർത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം. ഇതേത്തടുർന്ന് കേരളത്തിന്റെ വനമേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.