മുംബൈ: പുള്ളിപ്പുലിയുടെ കുഞ്ഞിനെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സതാര ജില്ലയിലെ കാരാട് ആണ് സംഭവം. ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ് ഇംഗ്‌ലെയാണ് പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കാൻ ആവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്.

ഹോണററി വൈൽഡ്‌ലൈഫ് വാർഡൻ രോഹൻ ഭാതെയും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

എന്നാൽ അന്വേഷണത്തിൽ ഇയാളുടെ പക്കൽ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഇല്ലെന്നും തമാശക്ക് വേണ്ടിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിലാസ് കാലെ പറഞ്ഞു.