കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന് ആരോപണം. കണ്ണൂർ കുടിയാന്മലയിൽ 12 കാരിയെ അയൽവാസി പീഡിപ്പിച്ച കേസിലാണ് പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രം​ഗത്തെത്തിയത്. പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പ്രതി ആക്കാട്ട് ജോസിനെ പിടികൂടിയില്ലെന്നാണ് ആരോപണം. പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി കുട്ടിയുടെ കുടുംബം ആരോപിച്ചു.

രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയസമയം വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു പീഡനം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ, പ്രതി ഒളിവിലാണെന്നാണ് കുടിയാന്മല പൊലീസിന്റെ വിശദീകരണം.