അടൂർ: കാട്ടുപന്നിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ അഞ്ചു ദിവസത്തിന് ശേഷം മരിച്ചു. ഏനാദിമംഗലം മങ്ങാട് പുളിനില്ക്കുന്നതിൽ വീട്ടിൽ പി.വൈ.ജോണി (65) ആണ് മരിച്ചത്. 28 ന് രാവിലെ എട്ട് മണിയോടെ രക്തപരിശോധനയ്ക്ക് മെഡിക്കൽ ലാബിലേക്ക് പോയ ജോണിയെ മങ്ങാട് ജങ്ഷന് സമീപമാണ് പന്നി ആക്രമിച്ചത്.

പിന്നാലെ പാഞ്ഞു വന്ന പന്നിയെ ജോണി കണ്ടില്ല. അതിവേഗതയിൽ വന്ന പന്നി ജോണിയെ കുത്തി മറിച്ചു. പന്നിയുടെ ആക്രമത്തിൽ ഉയർന്നു പോയ ജോണി ടാറിട്ട റോഡിൽ തലയിടിച്ച് വീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച്ച രാത്രി 8.45നാണ് മരിച്ചത്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ. മക്കൾ: ബിന്ദു, ബിജി, പരേതനായ ബിനു. മരുമക്കൾ: സന്തോഷ്, അനിത, പരേതനായ ടൈറ്റസ്.