ഹൈദരാബാദ്: 10 വയസുകാരനെ തീകൊളുത്തി അച്ഛൻ. കുട്ടി നന്നായി പഠിക്കാത്തതിനാലാണ് അച്ഛന്റെ ക്രൂരതയെന്നാണ് പൊലീസ് പറയുന്നത്.ആശുപത്രിയിൽ കഴിയുന്ന 60 ശതമാനം പൊ ള്ളലേറ്റ കുട്ടിയുടെ നിലഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെയാണ് അച്ഛൻ ആക്രമിച്ചത്. പഠിത്തതിൽ മോശമായതാണ് പ്രകോപനത്തിന് കാരണം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പത്തുവയസുകാരനായ ചരൺ ആണ് ഗാന്ധി ആശുപ ത്രിയിൽ ചികിത്സയിൽ കഴിയുന്നത്. തൊഴിലാളിയായ ബാലു മകനോട് അടുത്ത കടയിൽ പോ യി ബീഡി വാങ്ങി വരാൻ ആവശ്യപ്പെട്ടു. തിരിച്ചെത്താൻ വൈകിയ കുട്ടിയെ നന്നായി പഠിക്കാ ത്തതിന്റെ പേരിൽ അച്ഛൻ തല്ലാൻ തുടങ്ങി. ട്യൂഷൻ ക്ലാസിൽ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദ്ദനം.മകനെ രക്ഷിക്കാൻ അമ്മ ഇടപെട്ടെ ങ്കിലും അച്ഛൻ കുട്ടിയെ അടിക്കുന്നത് തുടർന്നു.

അരിശം മാറാതിരുന്ന ബാലു, പെയിന്റ് മിക്സ് ചെയ്യാൻ സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് കുട്ടി യുടെ ദേഹത്ത് ഒഴിച്ചു. തുടർന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി ദേഹത്തേക്ക് എറിയു കയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വേദന കൊണ്ട് പുളഞ്ഞ കുട്ടി, സഹായം ചോദിച്ച് വീ ട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടി. തുടർന്ന് കുഴിയിൽ വീണ കുട്ടിയെ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച് തീകെടുത്തിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് അച്ഛൻ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു