തെന്മല: പ്രണയവിവാഹത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് രക്ഷിതാക്കളുടെ പിണക്കം മാറിയെന്ന് കരുതി വീട്ടിലെത്തിയ മകൾക്ക് ദാരുണാന്ത്യം.തെങ്കാശി ജില്ലയിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് പൊലീസ്.ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തിൽ മാരിമുത്തുവിന്റെ മകൾ ഷാലോം ഷീബ (19)യാണ് ഇന്നലെ രാവിലെ വെട്ടേറ്റു മരിച്ചത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോൾ ഷാലോം മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. മാരിമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.