ഗുവാഹത്തി: ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനായി രണ്ടരവയസുള്ള മകനെ അച്ഛൻ വിറ്റു. 40,000 രൂപയ്ക്കാണ് അമിനുൾ ഇസ്ലാം എന്നയാൾ കുഞ്ഞിനെ വിറ്റത്. ഗുവാഹത്തിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ലഹാരിഗട്ട് ഗ്രാമത്തിലാണ് സംഭവം.

സാസിദാ ബീഗം എന്ന സ്ത്രീക്കാണ് അമിനുൾ കുഞ്ഞിനെ വിറ്റത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അമിനുൾ ആയി വഴക്കിട്ട് ഭാര്യ രുക്മിന ഭീഗം കുറച്ച് മാസമായി സ്വന്തം വീട്ടിലാണ്. ആധാർ കാർഡ് ശരിയാക്കണം എന്നുപറഞ്ഞ് അമിനുൾ രുക്മിനയുടെ വീട്ടിൽ നിന്ന് മകനെ ആവശ്യപ്പെട്ടു. കുഞ്ഞുമായി പോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും മകനെ തിരിച്ചെത്തിക്കാഞ്ഞതിനാൽ രുക്മിന പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് കുഞ്ഞിനെ 40,000 രൂപ വാങ്ങി വിറ്റെന്ന് അറിഞ്ഞത്.