വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മുട്ടുകുത്തിച്ച, വടകരയിൽ പി ജയരാജനെ മലർത്തിയടിച്ച മുരളീധരൻ മുട്ടുവിറയ്ക്കാതെ കാലിടറാതെ ഇനി നേമത്തേക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. അച്ഛനോളം വരില്ലെങ്കിലും എന്തിനും പോന്ന പോരാളിയാണ് കെ മുരളീധരനെന്ന് ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ജയശങ്കറിന്റെ പോസ്റ്റ് ഇങ്ങനെ..

നേമത്ത് അങ്കം കുറിക്കാൻ കണ്ണോത്ത് മുരളീധരൻ!

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മുട്ടുകുത്തിച്ച, വടകരയിൽ പി ജയരാജനെ മലർത്തിയടിച്ച മുരളീധരൻ മുട്ടുവിറയ്ക്കാതെ കാലിടറാതെ ഇനി നേമത്തേക്കാണ്.

1982ൽ കരുണാകരൻ അങ്കം വെട്ടി ജയിച്ച മണ്ഡലമാണ് നേമം. നാലു പതിറ്റാണ്ടിനിപ്പുറം അതേ നേമം തിരിച്ചു പിടിച്ചു മൂവർണ്ണക്കൊടി പാറിക്കാൻ മുരളിയല്ലാതെ മറ്റാരുമില്ല, കോൺഗ്രസിൽ.

കണ്ണോത്ത് കളരിയിൽ കച്ചകെട്ടി അടവ് പതിനെട്ടും പഠിച്ച അങ്കച്ചേകവനാണ് മുരളീധരൻ. അച്ഛനോളം വരില്ല, എങ്കിലും എന്തിനും പോന്ന പോരാളിയാണ്.

ഗുരുകാരണവന്മാരേ, കളരിപരമ്പര ദൈവങ്ങളേ, കണ്ണോത്ത് മുരളീധരൻ അങ്കത്തിനു പുറപ്പെടുകയാണ്, അനുഗ്രഹിക്കണേ. നേരങ്കം വെട്ടി ജയിച്ചു തറവാട്ടിന്റെ മാനം കാക്കാൻ തുണനിൽക്കണേ...

 

നേമത്ത് അങ്കം കുറിക്കാൻ കണ്ണോത്ത് മുരളീധരൻ! വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മുട്ടുകുത്തിച്ച, വടകരയിൽ പി ജയരാജനെ...

Posted by Advocate A Jayasankar on Saturday, March 13, 2021