തിരുവനന്തപുരം: സംസ്ഥാനത്ത് കടൽകയറ്റത്തിലും കടലാക്രമണത്തിലും ബുദ്ധിമുട്ടനുഭവിക്കുന്ന ഒൻപത് ജില്ലകൾക്ക് തീരസംരക്ഷണത്തിന് സാമ്പത്തിക സഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

ചെല്ലാനത്തെ കടൽകയറ്റവും തീരശോഷണവും കണക്കിലെടുത്ത് എറണാകുളം ജില്ലയ്ക്ക് രണ്ട് കോടി രൂപ നൽകുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെല്ലാനത്ത് ജിയോ ബാഗുകൾ സ്ഥാപിക്കും.

മറ്റ് എട്ടു ജില്ലകൾക്ക് ഓരോ കോടി വീതം നൽകും. ഇതിന് പുറമെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 25 എക്‌സിക്യൂട്ടിവ് എൻജിനീയർമാർക്ക് 25 ലക്ഷം രൂപ വീതം നൽകും.

മഴക്കാലം കണക്കിലെടുത്ത് തോടുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവയും വൃത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.