ഹെനാൻ: ചൈനയിലെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 കുട്ടികൾ മരിച്ചു. 16 പേർക്ക് പരിക്ക്. ഹെനാൻ പ്രവശ്യയിലെ ഷെൻസിങ് ആയോധനകല കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

മരിച്ച കുട്ടികളിൽ ഭൂരിഭാഗവും ഏഴിനും 16നും ഇടയിൽ പ്രായമുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് തീപിത്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ആയോധനകല കേന്ദ്രത്തിന്റെ ചുമതലയുള്ള വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടായ സമയം 34 കുട്ടികൾ ഇവിടെയുണ്ടായിരുന്നു.

അപകടത്തിൽ പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടകാരണമെന്തെന്ന് വ്യക്തമല്ല.