തിരുവനന്തപുരം: വിജിലൻസിലേക്കു സ്ഥലംമാറ്റിയ നാലു സിഐമാരെ ജോലിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലൻസിൽ ജോലി ചെയ്യാൻ അനുയോജ്യരല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഇൻസ്‌പെക്ടർമാരായ ഷാജു ജോസഫ്, ടി.ബിനുകുമാർ, പി.എം.ലിബി, എ.സുനിൽ രാജ് എന്നിവരെയാണ് മടക്കി അയച്ചത്. മോശം സർവീസ് ചരിത്രമുള്ളതാണ് ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കാൻ കാരണമെന്നു വിജിലൻസ് വിശദീകരിച്ചു.

ഇക്കാര്യം വിജിലൻസ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.