ചെങ്ങന്നൂർ: ഭാര്യയെ തട്ടിയെടുത്ത് ഒളിച്ചു താമിസിച്ച ഭാര്യാ കാമുകനോട് വമ്പൻ പ്രതികാരം തീർത്ത് ഭർത്താവ്. കോട്ടയം വടവാതൂർ സ്വദേശിയായ യുവാവാണ് വിചിത്രമായ വിധത്തിൽ കലിപ്പുതീർത്തത്. ഭാര്യയെ തട്ടിയെടുത്ത്, നാളുകളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭാര്യാ കാമുകന്റെ ലൈംഗിക അവയവത്തിൽ വെടിവെക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ വടവാതൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചെങ്ങന്നൂരിൽ എത്തിയാണ് യുവാവ് ഭാര്യാ കാമുകനെ വെടിവെച്ചത്. ഭാര്യയും കാമുകനും ഒന്നിച്ച് താമസിക്കുന്ന വീട്ടിലെത്തി വാക്കു തർക്കത്തിന് ഒടുവിലാണ് എയർഗൺ ഉപയോഗിച്ചു വെടിവെച്ചത്. കേസിലെ പ്രതിയും വടവാതൂർ സ്വദേശിയുമായ പ്രദീപിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം വടവാതൂർ സ്വദേശിയായ പ്രദീപാണ് ഭാര്യാ കാമുകന്റെ ലൈംഗികാവയവത്തിൽ എയർഗണ്ണ് കൊണ്ട് വെടി ഉതിർത്തത്. വടവാതൂരിൽ വർക്ക് ഷോപ്പ് ഉടമയുടെ ഭാര്യ ചെങ്ങന്നൂരിൽ ഉള്ള കാമുകനൊപ്പം കഴിഞ്ഞ കുറെ ദിവസങ്ങളായി താമസിച്ചു വരികയായിരുന്നു. ഇത് അറിഞ്ഞ വടവാതൂർ സ്വദേശി ചെങ്ങന്നൂരിൽ എത്തി. ഭാര്യയുടെ കാമുകനുമായി സംസാരിച്ചു.

തുടർന്ന് തർക്കവും അടിപിടിയും ഉണ്ടായി അടിപിടിക്കിടയിൽ വടവാതൂർ സ്വദേശി കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു വെടിയുണ്ട കാമുകന്റെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി.

അടിപിടിയെ തുടർന്ന് വടവാതൂർ സ്വദേശി ഒളിവിലാണ്. ലിംഗത്തിൽ വെടി കൊണ്ട കാമുകന്റെ മൂന്നാമത്തെ ഭാര്യയാണ് വടവാതൂർ സ്വദേശിനി പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കേസ് ഒതുക്കാൻ ചില നീക്കങ്ങൾ നടക്കുന്നതായി ആരോപണം ഉണ്ട്.