മഞ്ചേശ്വരം: യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബന്തിയോട് പചമ്പളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) അറസ്റ്റിലായത്.

കാസർകോട് ഡിവൈ.എസ്‌പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ്‌ഐ അനിഷും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഉപ്പള നയാബസാർ സ്വദേശിയായ മധ്യവയസ്‌കനെ മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

യുവതിയെ ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചാറ്റിങ്ങും പിന്നീട് ഫോൺ വഴി സംസാരിച്ച ശേഷം ഇതിന്റെ തെളിവുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് നാലംഗ സംഘം ഇയാളെ കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം മർദിക്കുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.

ഉപ്പള മജൽ സ്വദേശികളായ മുഹമ്മദ് ഹയാസ്, ജാവിദ്, അറസ്റ്റിലായ മുഷാഹിദ് ഹുസൈൻ തുടങ്ങി നാലു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.