ചണ്ഡിഗഡ്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പഞ്ചാബിലെ ഭത്തിൻഡ നഗരത്തിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ യുവതിയെ മെഡിക്കൽ പരിശോധന നടത്തിയതായും മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഒക്ടോബർ നാലിനായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് യുവതിയെ ബോധം കെടുത്തിയ ശേഷം ആറ് ജീവനക്കാർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

തന്നെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കിയ കാര്യം ഡോക്ടർമാരെ അറിയിക്കാതെയാണ് പൊലീസിൽ പരാതി നൽകിയതെന്ന്
യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.