ഉദുമ: വിവാഹം കഴിഞ്ഞ് എട്ടു വർഷം പിന്നിട്ടപ്പോൾ ഭാര്യക്ക് സൗന്ദര്യം പോരാ എന്നാരോപിച്ചു പീഡനം. ഭർത്താവിനെനെതിരെ പരാതിയുമായി ഭാര്യ. കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2013 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇതിനിടയിൽ ഈ വർഷം മാർച്ച് മുതൽ സൗന്ദര്യം പോരെന്ന് ആരോപിച്ച് ഉദുമ പടിഞ്ഞാർ സ്വദേശിയായ ഉബൈദ് പീഡിപ്പിക്കാൻ തുടങ്ങിയതായി ഭാര്യ പരാതിയിൽ പറയുന്നു.

ഉദുമ പടിഞ്ഞാറിൽ പുതിയ വീട് നിർമ്മാണം നടന്നു കൊണ്ടിരിക്കെ പരിചയത്തിലായ സ്ത്രീയുമായി 54 വയസുള്ള ഉബൈദ് അടുപ്പത്തിലായതോടെയാണ് നിലവിലെ ഭാര്യയുമായി അകൽച്ച ആരംഭിച്ചത്. ഇവരെ വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യ മൊഴി ചൊല്ലണം എന്ന നിബന്ധന ഉണ്ടയതോടെ വലിയ രീതിയിലുള്ള പീഡനമാണ് ഭാര്യ നേരിടേണ്ടി വന്നത്.

വടി കൊണ്ട് അതിക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികത്സ തേടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടിലെത്തിയ ഉബൈദ് മരവടി കൊണ്ട് ക്രൂരമായി അടിച്ചാണ് പരിക്കേൽപ്പിച്ചത്. ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. നിലവിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കരിയും മലപ്പുറം സ്വദശിനിയുമായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് ഉബൈദ് അബ്ദുല്ലക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.