അഹമ്മദാബാദ്: കല്യാണ ദിവസം ആർത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചു എന്ന് ആരോപിച്ച് വിവാഹ മോചനം തേടി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കഴിഞ്ഞ ജനുവരിയിൽ വിവാഹിതനായ യുവാവാണ് ഭാര്യ ആചാരം ലംഘിച്ചു എന്നാരോപിച്ച് വിവാഹമചനം തേടി കുടുംബക്കോടതിയെ സമീപിച്ചത്.

ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതി അദ്ധ്യാപികയാണ്. സ്വകാര്യ കമ്പനിയിലാണ് ഭർത്താവ് ജോലി ചെയ്യുന്നത്.കല്യാണദിവസം ആർത്തവമാണ് എന്ന കാര്യം ഭാര്യ ഒളിച്ചുവെച്ചു എന്ന് ഭർത്താവ് ആരോപിക്കുന്നു. കല്യാണത്തിന് ശേഷം ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ പോകുന്നതിന് തൊട്ടുമുൻപാണ് ഭാര്യ തനിക്ക് ആർത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും വിവാഹമോചന അപേക്ഷയിൽ ഭർത്താവ് പറയുന്നു.

കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിർദ്ദേശിച്ചതായി വിവാഹമോചന ഹർജിയിൽ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്. കുടുംബ ചെലവിനായി ഒരു വിഹിതം നൽകേണ്ടതില്ല എന്നതാണ് യുവതിയുടെ നിലപാട്. ചെലവിനായി പ്രതിമാസം 5000 രൂപ നൽകാൻ ഭാര്യ ആവശ്യപ്പെട്ടു. മുറിയിൽ എയർകണ്ടീഷ്‌നർ വെയ്്ക്കണമെന്ന് പറഞ്ഞ് സ്ഥിരമായി വഴക്കിടാറുണ്ട്. വീട് വിട്ടുപോയി മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ തുടങ്ങിയതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.