ആക്രമണത്തിന്റെ ഭീതി മറാതെ ഇന്ത്യൻ കപ്പലിലെ മലയാളികൾ; കടൽക്കൊള്ളക്കാർ എപ്പോൾ വേണെമെങ്കിലും തിരിച്ചെത്താമെന്ന അവസ്ഥ; കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സഹായം ലഭ്യമാകുമോയെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും കപ്പലിലെ മലയാളി ഓഫീസർ
- Share
- Tweet
- Telegram
- LinkedIniiiii
ഗബോനി: തുടർ ആക്രമണത്തിന്റെ ഭീതിയൊഴിയൊഴിയാതെ സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ഗാബോനിലെ ഓവണ്ടോ ആങ്കറെജിൽ ആക്രമിക്കപ്പെട്ട ഇന്ത്യൻ കപ്പലിലെ മലയാളികൾ. അഞ്ചാം തിയതി അർധരാത്രിയാണ് ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായ അക്രമത്തിന്റെ ഞെട്ടലിൽ നിന്നും കപ്പലിലെ ഉദ്യോഗസ്ഥർ ഇതുവരെ മുക്തരായിട്ടില്ല. അപ്രതീക്ഷിത അക്രമത്തെക്കുറിച്ചും ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തെയും കുറിച്ച് വിശദീകരിക്കുകയാണ് കപ്പലിലെ മലയാളി ഉദ്യോഗസ്ഥർ.
കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ദീപക് ഉദയരാജ്, കൊച്ചി സ്വദേശി ഷായൽ സേവിയറുമാണ് കപ്പലിലുള്ള മലയാളികൾ. കൊള്ളക്കാരുടെ ഭീതി അകന്നിട്ടില്ല. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും സഹായം ലഭ്യമാകുമോയെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും സെക്കൻഡ് ഓഫീസറായ ദീപക് പറയുന്നു.
എഞ്ചിൻ തകരാറിനെ തുടർന്ന് നിർത്തിയിട്ട കപ്പലിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് കൊള്ളക്കാർ ആക്രമിച്ചത്. 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കപ്പലിലെ രണ്ടുപേർക്ക് വെടിയേറ്റു. ഒരാളെ കുറിച്ച് വിവരമില്ലെന്നും കമ്പനി വ്യക്തമാക്കി. കപ്പലിലെ ചീഫ് ഓഫീസർ നൗരിയൽ വികാസ്, കുക്ക് ഘോഷ് സുനിൽ എന്നിവർക്കാണ് വെടിയേറ്റത്. ഇരുവരെയും ഗാബോനിലെ ആശുപത്രിയിലേക്ക് മാറ്റി.കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശി ദീപക് ഉദയരാജ് കപ്പലിൽ ഉണ്ടെന്നും കപ്പൽ തട്ടിയെടുത്തെന്നും ഇന്ന് രാവിലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
രാവിലെ ദീപക് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. നിലവിൽ സുരക്ഷിതരാണെന്നും എന്നാൽ പേടിപ്പെടുത്തുന്ന സാഹചര്യമാണെന്നും ദീപക് ബന്ധുക്കളെ അറിയിച്ചു. അപ്രതീക്ഷിത അക്രമത്തെക്കുറിച്ച് ദീപകിന്റെ വാക്കുകൾ: രണ്ട് കൊള്ളക്കാർ കപ്പിലേക്ക് ഇരച്ചെത്തി, കപ്പലിനുള്ളിലുണ്ടായിരുന്ന മൂന്ന് പേരെ അവർ പിടിച്ചുകൊണ്ടുവന്നു. കപ്പലിലുണ്ടായിരുന്ന കുക്കിനെ അവർ മൂന്ന് തവണ വെടിവെച്ചു. സെക്കൻഡ് എഞ്ചിനീയറെ അവർ തട്ടിക്കൊണ്ടുപോയി. ഗബോണിലെ ആങ്കറേജിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. കപ്പിലുള്ള കൊച്ചി സ്വദേശിയായ മലയാളിയും എന്നോടൊപ്പമുണ്ട്. അവർ എഞ്ചിനുള്ളിൽ ഉണ്ട്. ഞങ്ങൾ മുകളിലാണ്. വാച്ച് ടവർ ഡ്യൂട്ടിലാണ് ഞങ്ങൾ. ഭീതിയിലാണ്, അവരെപ്പോൾ എങ്കിലും തിരിച്ചുവന്നേക്കാമെന്നും ഭയമുണ്ട്.
തട്ടിക്കൊണ്ടുപോയ ആളുടെ വിവരം ഇപ്പോഴും ലഭ്യമല്ല. കൊള്ളക്കാർ ബന്ധപ്പെട്ടിട്ടുമില്ല. കേന്ദ്ര സർക്കാരുമായി ഞങ്ങൾ സഹായം തേടിയിരുന്നു. വെടിയേറ്റ വ്യക്തിയുടെ സർജറി പൂർത്തിയാക്കി. അപകടനില തരണം ചെയ്തുവെന്നാണ് വിവരം. അർധരാത്രി സഹായത്തിനായി വിളിച്ചെങ്കിലും രാവിലെയാണ് സഹയാമെത്തിയത്. അതുവരെ ഭയാനകമായ അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. കപ്പലിലുള്ള സഹപ്രവർത്തകർ ജീവിനോടെയുണ്ടോയെന്ന് വരെ വ്യക്തമായിരുന്നില്ല. കമ്പനി എന്താണ് പറയുന്നതെന്ന് അറിയില്ല.
മറുനാടന് മലയാളി ബ്യൂറോ